Saturday, June 6, 2020

ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യം നേരിടുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പു കേടുമൂലം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് വൈറസിന്റെ വരവ് സ്ഥിതി ഏറെ ഗുരുതരമാക്കി, ഇതില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കേരളത്തില്‍ ആന ചെരിഞ്ഞ സംഭവത്തെ പോലും സംഘപരിവാര്‍ നേതാക്കളും ചില മാധ്യമങ്ങളും സെലിബ്രറ്റികളും വരെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതെന്ന് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ടേയ കഠ്ജു പറയുന്നു.  ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്നതെന്നാണ് ജസ്റ്റിസ് മാര്‍കണ്ടേയ കഠ്ജു പറയുന്നത്...


'' നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇന്ത്യ വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയികൊണ്ടിരിക്കുകയായിരുന്നു. അതിനെ കൂടുതല്‍ രൂക്ഷമാക്കിയത് കോവിഡ് മൂലമുള്ള ലോക്ക് ഡൗണാണ്. രാജ്യത്തെ വളരെ അധികം ഇന്‍ഡസ്ട്രികള്‍ ലോക്ക് ഡൗണ്‍ മൂലം സാമ്പത്തിക നഷ്ടത്തില്‍ ഓടികൊണ്ടിരിക്കുകയാണ്.  വളരെ വലിയതോതിലുള്ള തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാരിന് ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കണമെന്ന് അറിയുന്നില്ല. അതു കൊണ്ട് തന്നെ, ഈ പ്രശ്‌നങ്ങള്‍ ഓരോ ദിവസം ചെല്ലും തോറും കൂടുതല്‍ വശളായി കൊണ്ടിരിക്കുകയാണ്. ഇവ എങ്ങനെ ശരിയായി ഡീല്‍ ചെയ്യണം എന്ന് അറിയാത്ത കേന്ദ്ര സര്‍ക്കാര്‍ ബലിയാടുകളെ കണ്ടു പിടിക്കാന്‍ ശ്രമിക്കുകയാണ്. അവരിലൂടെ വിഷയം തിരിച്ചു വിടാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഹിറ്റ്‌ലര്‍ ജൂതന്‍മാരെ ബലിയാടുക്കളാക്കിയത് പോലെ, ഹിറ്റ്‌ലര്‍ ചെയ്തത് ജര്‍മ്മനിയിയിലെ എല്ലാ നാശവും ജൂതന്‍മാരുടെ തലയില്‍ വെച്ച് കെട്ടി അവരെ അധിക്ഷേപിക്കുകയായിരുന്നു ചെയ്തത്. ഇന്ത്യയില്‍ ഇത് മുസ്ലിംകളുടെ തലയിലാണ് വെച്ച് കെട്ടികൊണ്ടിരിക്കുന്നത് - ജസ്റ്റിസ് കഠ്ജു പറയുന്നു.
സൂം വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' ആന ചെരിഞ്ഞ സംഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍, മലപ്പുറം ജില്ലയില്‍ അല്ല ഇത് സംഭവിച്ചിട്ടുള്ളതെന്ന് നമുക്ക് അറിയാം, പാലക്കാടാണ് ഈ സംഭവം നടന്നത്. നമുക്ക് അറിയാം മലപ്പുറം കേരളത്തിലെ ഒരേ ഒരു മുസ്ലിം ഭൂരിപക്ഷ ജില്ലയാണ്. മനേകാ ഗാന്ധി നിരവധി അഭിമുഖങ്ങളിലും മറ്റും പറഞ്ഞ് കൊണ്ടിരിക്കുന്നത് ഈ സംഭവം നടന്നത് മലപ്പുറത്താണ് എന്നാണ്. മലപ്പുറത്ത് ഇതു പോലെ നിരവധി സംഭവങ്ങള്‍, മൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും അവര്‍ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ഇക്കാര്യത്തില്‍ ഞാന്‍ മനസ്സിലാക്കിയത് അനുസരിച്ച് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ വന്യ ജീവികളുടെ ബുദ്ധിമുട്ടുണ്ട്. ഏത് പോലെ എന്ന് ചോദിച്ചാല്‍, ഉത്തരേന്ത്യയില്‍ നീല്‍ഗുല്‍ബുല്‍സിന്റെ പ്രശ്‌നങ്ങള്‍ ഉള്ളത് പോലെ, ഈ ജീവികള്‍ നോര്‍ത്ത് ഇന്ത്യയില്‍ ഒരുപാട് കൃഷികള്‍ നശിപ്പിക്കുന്നുണ്ട്. അത് പോലെയാണ് കേരളത്തില്‍ ഈ വന്യജീവികളുടെ പ്രശ്‌നവുമുള്ളത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം. ഈ വന്യ ജീവികളെ നശിപ്പിക്കാന്‍ വേണ്ടിയാണ് പടക്കം നിറച്ച പൈനാപ്പിളുകള്‍ കെണിയാക്കി സാധാരണ കര്‍ഷകര്‍ വെച്ചത്. അത് അബദ്ധത്തില്‍ ആണ് ഈ ആന ഭക്ഷിച്ചത് എന്നാണ്  പ്രാഥമികമായ റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നത്. ആനകളെ കൊല്ലുക എന്ന ലക്ഷ്യത്തില്‍ സ്ഥാപിച്ചതല്ല ഇവ എന്നത് വ്യക്തമാണ്. എന്നാല്‍, ഇവിടെ നാം കാണേണ്ട മറ്റൊരു കാര്യം ഇതിനെ വര്‍ഗ്ഗീയ വല്‍ക്കരിക്കാന്‍ മനേകാ ഗാന്ധിയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ശ്രമിക്കു എന്നുള്ളതാണ്. രത്തന്‍ റാറ്റ അടക്കമുള്ള വ്യവസായികളും സെലിബ്രിറ്റികളും വരെ ഈ വിഷയത്തില്‍ ട്വീറ്റുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുക എന്നത് ഇപ്പോള്‍ ഇന്ത്യയില്‍ ഒരു പോപ്പുലറായ കാര്യമായിട്ടുണ്ട്. ഏത് പോലെ എന്ന് ചോദിച്ചാല്‍, കൊറോണ കാലത്ത് ഉണ്ടായത് പോലെ, തബ്ലീഗ് ജമാഅത്തിന്റെ ആളുകളാണ് ഇന്ത്യയില്‍ കൊറോണ വൈറസ് പരത്തിയത് എന്നായിരുന്നല്ലോ പ്രചാരണം. എന്നാല്‍, ഞാന്‍ നേരിട്ട് നടത്തിയ എന്റെ അന്വേഷണത്തില്‍ എനിക്ക് വ്യക്തമായത്, തബ്ലീഗ് ജമാഅത്തിന്റെ ആളുകള്‍ എന്ന് പറയുന്നത്, നല്ല സ്വഭാവമുള്ള ആളുകളാണ് എന്നാണ്. അവരെ കുറിച്ച് പ്രചരിച്ച പോലെ, പൊതുസ്ഥലങ്ങളില്‍ തുപ്പിയും ഡോക്ടര്‍മാരെ മര്‍ദിച്ചും സ്പര്‍ശിച്ചും കൊറോണ പരത്തുന്ന സ്വഭാവമുള്ള ആളുകള്‍ അല്ല അവര്‍. ഇത് എന്റെ അന്വേഷണത്തില്‍ വ്യക്തമായ കാര്യമാണ്. അവരെ ആണ് ഇത്തരത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്. പക്ഷെ, അവര്‍ ഒരിക്കലും ഇത് ചെയ്യില്ലെന്നും കഠ്ജു പറഞ്ഞു.
 സത്യത്തില്‍ ഇവ എല്ലാം, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത ഒരു സര്‍ക്കാരിന്റെ ജന ശ്രദ്ധ തിരിച്ചുവിടാനുള്ള ഹീനമായ ശ്രമങ്ങളായിരുന്നു എന്നാണ് നാം മനസ്സിലാക്കേണ്ട്ത്.   

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് പറയുകയാണെങ്കില്‍, ജയ് ശ്രീറാം എന്ന് നില വിളിച്ചത് കൊണ്ട് തീരാവുന്ന പ്രശ്‌നങ്ങളല്ല രാജ്യത്തെ സാമ്പത്തിക രംഗം നേരിടുന്നതെന്നാണ് ജസ്റ്റിസ് മാര്‍കണ്ടേയ കഠ്ജു പറഞ്ഞത്.
പിന്നെ, ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്ന് വായിച്ചറിഞ്ഞ ഒരു കാര്യം, കേരളത്തിലെ ഒരുപാട് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ആന എന്ന് പറയുന്നത്. അങ്ങനെ ക്ഷേത്രങ്ങളുമായും ഹിന്ദു മതാചാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു ജീവിയെ മുസ്ലിംകള്‍ കൊന്നു, അല്ലെങ്കില്‍ ദ്രോഹിക്കുന്നു എന്നുള്ള ഒരു ഹിഡണ്‍ പ്രചാരണവും അവര്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തല്‍പര കക്ഷികളുടെ ഇത്തരം ഒളി അജണ്ടകള്‍ തുറന്ന് കാട്ടികൊണ്ടുള്ള വ്യാപകമായ പ്രചാരണങ്ങള്‍ കൊണ്ട് മാത്രമെ ഇവയെ നേരിടാനാവു എന്നും ഒരു ചോദ്യത്തിന് മറുപടിയായി കഠ്ജു പറഞ്ഞു. മനേക ഗാന്ധിയെ പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് വ്യാജമായ വിവരങ്ങളാണെന്ന് പരമാവധി ആളുകളെ അറിയിക്കലാണ് ഇതിന്റെ ഒരു പ്രഥമ പരിഹാരം. ഇത് ഒരു നിയമ പ്രശ്‌നമല്ല, ഐഡിയോളജിയുമായ ബന്ധപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു സമുദായത്തിലും 99 ശതമാനം ആളുകളും വളരെ നല്ല ആളുകള്‍ ആവും, പക്ഷെ, യഥാര്‍ത്ഥ പ്രശ്‌നം എന്ന് പറയുന്നത്, ബാക്കിയുള്ള ആ ഒരു ശതമാനമാണ് 
എന്നായിരുന്നു മനേകാ ഗാന്ധി എന്ത് കൊണ്ടായിരിക്കും ഇത്തരമൊരു പ്രസ്താവന നടത്താനുള്ള കാരണം എന്ന ചോദ്യത്തിന് കഠ്ജു നല്‍കിയ മറുപടി. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം സമൂഹത്തില്‍ ഒരു വൈഡ് സ്പ്രഡ് കമ്മ്യൂണലിസം ഉണ്ടായിട്ടുണ്ടെന്നും ജസ്റ്റിസ് കഠ്ജു പറഞ്ഞു. അതിനെ കൗണ്ടര്‍ ചെയ്യാന്‍ സത്യത്തിന്റെ വലിയ പ്രചാരണം നടത്തുക എന്നത് തന്നെയാണ് ഏറ്റവും വലിയ മാര്‍ഗം.

ഇന്ത്യ എന്ന് പറയുന്നത് ഒരുപാട് വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യമാണ്. ഈ വൈവിധ്യങ്ങള്‍ എല്ലാം ഒരുമിച്ച് കോണ്ടു പോകാന്‍ അത്യാവശ്യം വേണ്ടത് പരസ്പര ബഹുമാനമാണ്. ഇത് ആദ്യം കാണിച്ച് തന്നത് ദി ഗ്രേറ്റ് എംപറര്‍ അക്ബറാണ്. ആരേയാണോ ഞാന്‍ ദ റിയല്‍ ഫാദര്‍ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്, അതായത് അക്ബറാണ് ഈ ഒരു കാര്യം ആദ്യം കാണിച്ചു തന്നത്. എല്ലാ മതങ്ങളെയും ബഹുമാനിക്കണം, എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു ഇന്ത്യ, അതാണ് അക്ബര്‍ രാജാവ് സ്വപ്‌ന കണ്ട ഇന്ത്യ. അത് കൊണ്ടാണ് ഞാന്‍ അക്ബര്‍ രാജാവിനെ ദ റിയല്‍ ഫാദര്‍ ഓഫ് ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നത്. ഈ ഒരു ആശയത്തില്‍ വിശ്വസിച്ചത് കൊണ്ടാണ് മുഗള്‍ രാജഭരണം ഒരുപാട് കാലം ഇന്ത്യയില്‍ നീണ്ടു നിന്നത് എന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉള്‍കൊള്ളിച്ച് കൊണ്ടുള്ള ഭരണമായിരുന്നു മുഗള്‍ ഭരണം.
നമ്മള്‍ പരസ്പര ബഹുമാനത്തോടെ വേണം ഈ രാജ്യത്ത് നിലനില്‍ക്കാന്‍, ഈ രാജ്യം എന്ന് പറയുന്നത് വളരെ വൈവിധ്യങ്ങള്‍ ഉള്‍കൊള്ളുന്നമഹത്തായ രാജ്യമാണ്. പരസ്പര ബഹുമാനമില്ലാതെ ഈ രാജ്യത്തിന് ഒരു ദിവസം പോലും നിലനില്‍പ്പില്ല. മുസ്ലിംകള്‍ എന്ന് പറയുന്നത്, മറ്റു സമൂഹങ്ങളെ പോലെ തന്നെ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വളര്‍ച്ചക്കും ഒരുപാട് സംഭാവനകള്‍ നല്‍കിയ സമൂഹമാണെന്നും ജസ്റ്റിസ് കഠ്ജു പറഞ്ഞു.

രാജ്യത്ത് ഓരോ ദിവസവും ഒരുപാട് ആനകള്‍ ചെരിയുന്നുണ്ടാവും. എന്നാല്‍, നമ്മള്‍ അതിനേക്കാള്‍ അധികം ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട്. മനുഷ്യന്‍മാര്‍ മരിച്ചു പോവുന്നതിനെ കുറിച്ചാണ്. ഈ ലോക്ക്ഡൗണ്‍ കാരണം എത്ര ആളുകള്‍ നമ്മുടെ രാജ്യത്ത് പട്ടിണി കിടക്കുന്നുണ്ട്, പട്ടിണി മൂലം മരിച്ച് പോവുന്നുണ്ടെന്ന കാര്യത്തെ കുറിച്ചാണ് നാം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ജസ്റ്റിസ് മാര്‍ക്കണ്ടേയ കഠ്ജു പറഞ്ഞു.

         

Monday, April 27, 2020

ലോക്ക് ഡൗണിന്റെ മറവില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്നത്



'രാത്രിയെന്നൊ പകലെന്നൊ വ്യത്യാസമില്ലാതെ അവര്‍ വരികയാണ്, വീട്ടില്‍ കയറി കൊള്ളയിടിക്കുന്നു, എല്ലാം എടുത്തു കൊണ്ടുപോവുകയാണ്,, പാത്രങ്ങളും വീട്ടുപകരങ്ങളും എല്ലാം... ഇവിടെ ഞങ്ങള്‍ ആരും സുരക്ഷിതരല്ല... ഇവിടെ മുസ്ഥഫാബാദില്‍ ആളുകള്‍ വരികയാണ്...ഇവിടെ ഗുണ്ടായിസം കാട്ടുകയാണവര്‍... ഞങ്ങളുടെ മക്കളെ പിടിച്ച് കൊണ്ടു പോവുകയാണ്....'

യഹാ മുസ്ഥഫാ ബാദ് മെ കോയി ബീ സേഫ് നഹീ ഹേ... യഹാ മുസ്ഥഫാ ബാദ് മെ ലോഗ് ആത്ഥേഹേ,, ദിന്‍ മെ, ദിന്‍മെ രാത്ഥ് മെ കബിബി ആത്ഥാഹെ.. യഹീ ലോഗ് ഗുണ്ടാ കര്‍ദി കര്‍ഹെ സാരെ... ഹമാരേ ബച്ചോ കോ ഉഡാകേ ലേ ജാത്ഥാഹെ....

ലോക്ക് ഡൗണിന്റെ മറവില്‍ ഡല്‍ഹി പോലീസും ഗുണ്ടാ സംഘവും ചേര്‍ന്ന്  തങ്ങളുടെ മക്കളെ പിടിച്ചു കൊണ്ടു പോവുകയും മോചനദൃവ്യം ആവശ്യപ്പെടുകയാണെന്നും ആരോപിച്ച് ഫെബ്രുവരി 23 മുതല്‍ കലാപം നടന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ഥഫാ ബാദിലെ ചാന്ദ്ബാഗിലെ ഒരു കൂട്ടം വനിതകളാണ് ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
'ഇവിടെ മുസ്ഥഫാബാദില്‍ ഞങ്ങള്‍ സുരക്ഷിതരല്ല, ഇവിടെ രാത്രിയൊ പകലൊ എന്നില്ലാതെ ആളുകള്‍ വന്ന് ഗുണ്ടായിസം കാണിക്കുകയാണ്...... ഞങ്ങളുടെ വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണ്.... ' പ്രദേശവാസിയായ ആത്തിയ പറഞ്ഞു.

നെഹ്‌റു വിഹാര്‍ ബാരാ നമ്പര്‍ ഗല്ലിയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മൂന്ന് പേരെ പോലീസ് പിടിച്ച് കൊണ്ടു പോയെന്ന് സാമൂഹിക പ്രവര്‍ത്തകനായ മെഹ്ബുബ് അഴിമുഖത്തോട് പറഞ്ഞു.

ഡല്‍ഹി പോലീസിനെതിരെയാണ് ഇവര്‍ പ്രധാനമായും ആക്ഷേപം ഉന്നയിക്കുന്നത്... പോലീസ് വീടുകളില്‍ കയറി കുട്ടികളെ പിടിച്ച് കൊണ്ടുപോവുകയാണെന്നും അവരെ വിട്ടുകിട്ടണമെങ്കില്‍ ഒരു ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
പോലീസ് ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ പിടിച്ചു കൊണ്ടു പോയ കുട്ടികള്‍ക്ക് കൊറോണ വയറസ് പകര്‍ത്തുമെന്ന ഭീഷണിയും ഡല്‍ഹി പോലീസ് നടത്തുന്നുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.... വീട്ടില്‍ അതിക്രമിച്ച് കയറി പാത്രങ്ങള്‍ അടക്കമുള്ള വീട്ടുപകരണങ്ങള്‍ എടുത്ത് കൊണ്ടു പോകുകയാണെന്നും ആത്തിയ പറഞ്ഞു.

ചിലര്‍ ഭയം മൂലം തങ്ങളുടെ മക്കളെ പണം കൊടുത്തു മോചിപ്പിച്ചുവെന്നും പൈസ കൊടുത്ത് മക്കളെ സ്‌റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരുന്നവരില്‍ നിന്ന് പോലീസ് നിര്‍ബന്ധിച്ച് വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയാണെന്നും പ്രദേശ വാസികള്‍ പറഞ്ഞു. തങ്ങള്‍ ആര്‍ക്കെതിരേയും ഒരു സാക്ഷിയും പറയില്ലെന്നും ആര്‍ക്കെതിരെയും പരാതിപ്പെടില്ലെന്നും എഴുതി വാങ്ങിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഫെബ്രുവരിയില്‍ പ്രദേശത്ത് നടന്ന കലാപത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സാക്ഷി പറയാതിരിക്കാന്‍ പോലീസ് നിര്‍ബന്ധിക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. കലാപകാരികള്‍ക്കെതിരെ സാക്ഷി പറയാന്‍ ഇനി നിങ്ങള്‍ക്കാവില്ലെന്നും അങ്ങനെ ചെയ്താല്‍ ജയിലില്‍ അടക്കുമെന്ന ഭീഷണിയാണ് പോലീസ് ഉയര്‍ത്തുന്നതെന്നുമാണ് ഇവിടത്തെ സ്ത്രീകള്‍ പറയുന്നത്.

പോലീസുകാര്‍ വീടുകള്‍ കൊള്ളയടിക്കുകയും വീടുകളില്‍ വന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുകയാണ്... വിദവയായ തനിക്ക് വാടക നല്‍കാനാവുന്നില്ലെന്നും വളരെ ബുദ്ധിമുട്ടിയാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രദേശത്തെ ഒരു സ്ത്രീ പറഞ്ഞു. കൊറോം വയറസ്സ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇവിടെ ഞങ്ങള്‍ക്ക് മാത്രമാണോ,,, ഇത് എല്ലാവര്‍ക്കുമില്ലെ... ഇവിടെ ഗുണ്ടായിസം കാണിക്കുന്നവര്‍ക്ക് എന്താ ലോക്ക് ഡൗണ്‍ ഒന്നും ബാധകമല്ലെ എന്നുമാണ് ഇവര്‍ ചോദിക്കുന്നത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ നൂറു കണക്കിന് വനിതാകളാണ് ചാന്ദ് ബാഗിലെ പൊതു നിരത്തിലിറങ്ങി ഇതിനെതിരെ പ്രതിഷേധിച്ചത്.

കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും അവയുടെ മിഷനറികളായ സുരക്ഷാ സേനകള്‍ അടക്കമുള്ളവയും ഏറെ പഴിക്കേള്‍ക്കേണ്ടി വന്ന വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന്റെ തീ ഇനിയും അണയുന്നില്ല. ഈ കൊറോണ വ്യാപന കാലത്തും ഡല്‍ഹി പോലീസിന്റെ പേര് വീണ്ടും അക്രമികളുടെ പേരിനോട് ചേര്‍ത്ത് തന്നെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും പലര്‍ക്കും സ്വന്തം വീടുകളിലേക്ക് തിരിച്ചു പോകാനായിട്ടില്ല. വീടും കിടപ്പാടവും നഷ്ടപ്പെട്ട പലരും ഇപ്പോഴും അഭയാര്‍ത്ഥി ക്യാംപുകളില്‍ തന്നെയാണ് കഴിയുന്നത്. അതിനിടയിലാണ് ഡല്‍ഹി പോലീസിനെതിരെ പുതിയ ആരോപണങ്ങളുമായി പ്രദേശത്തെ സ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇസ്രയേലിലേയും സൗത്ത് ആഫ്രിക്കയിലെയും കൊറോണ ജീവിതം ഇങ്ങിനെയാണ്....


കോവിഡ് - 19 വയറസ് രാജ്യ വ്യാപകമായി പടര്‍ന്ന് പന്തലിച്ച് മൃത്യു സംഹാര താണ്ഡവമാടുമ്പോള്‍ അതിന് പിറകില്‍ ഗൂഢാലോചനാ സിദ്ധാന്തം തിരയുന്ന തിരക്കിലാണ് ചിലര്‍.... എന്താ അവിടെ വയറസ് വരാത്തതെന്നാണ് ചിലരുടെ സംശയം... അത്തരത്തിലുള്ള രണ്ടു രാജ്യത്തെ രണ്ടു പേര്‍ സംസാരിക്കുന്നു...


വിദേശത്ത് നിന്നെത്തിയ ആദ്യ വ്യക്തി ഞങ്ങളുടെ പ്രവിശ്യയില്‍ ലാന്‍ഡ് ചെയ്ത അന്നു തന്നെ ഞങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് പോയി... മാര്‍ച്ച് 18 മുതല്‍ ഇവിടത്തെ സ്‌കൂളുകള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്.. 15 മുതല്‍ പ്രസിഡന്റ് വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചു...മാര്‍ച്ച് 27 മുതല്‍ 21 ദിവസത്തേക്ക് രാജ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്... കോവിഡ് - 19 വയറസ് പടരുന്നത് പിടിച്ച് നിര്‍ത്താന്‍ നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ, അതിനായി പ്രാര്‍ത്ഥിക്കുന്നു...
എയ്ഡ്‌സിന്റെയും എബോളയുടെ ഇരകളായ ആഫ്രിക്കന്‍ വന്‍കരയിലെ തെക്കെ അറ്റത്തുള്ള, ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായ സൗത്ത് ആഫ്രിക്ക കൊറോണ രോഗത്തെ തടഞ്ഞ് നിര്‍ത്തുന്നതിനെ കുറിച്ച് സെയ്ദൂണ്‍ നിസ സൈദ് വിവരിക്കുകയാണ്...
ക്വാസുലു നറ്റാല്‍ പ്രവിശ്യയിലെ ദര്‍ബന്‍ നഗരത്തിലാണ് സെയ്ദൂണ്‍ താമസിക്കുന്നത്.. മാര്‍ച്ച് 28 വരെ
1187 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 ബാധിച്ച ഒരാള്‍ ഇതിനകം (ശനിയാഴ്ച വരെ) മരണപ്പെട്ടു. രാജ്യം ഇപ്പോള്‍ പൂര്‍ണമായും ലോക്ക് ഡൗണാണ്.. ആളുകള്‍ പുറത്തിറങ്ങുന്നില്ല, പുറത്തു കാണുന്നവരെ പട്ടാളം വീടുകളില്‍ എത്തിക്കുന്നു... തുടക്കത്തില്‍ 100 പേര്‍ക്ക് ഒരുമിച്ച് കൂടുന്നതിന് വിലക്കില്ലായിരുന്നു.. ഇപ്പോള്‍ ഇത് 50 ആക്കി കുറച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയില്‍ എല്ലാവര്‍ഷവും മാര്‍ച്ച് തുടക്കത്തില്‍ തന്നെ 10 ദിവസം സ്‌കൂളുകളും കോളേജുകളും അവധിയാണ്.... മാര്‍ച്ച് 21 മനുഷ്യാവകാശ ദിനമാണ് ഇവിടെ, അന്നും പൊതു അവധിയാണ്... ഇത്തവണ സ്‌കൂളുകള്‍ നേരത്തെ പൂട്ടി.. രണ്ട് ആഴ്ചയായി ഇവിടെ മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ ചര്‍ച്ചുകളിലും പ്രാര്‍ത്ഥന കര്‍മ്മങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്... ഇവിടെ ഇപ്പോള്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്ക് നോമ്പ് കാലമാണ്- ലെന്റ് ( ക്ഷാരബുധനാഴ്ച മുതല്‍ ഈസ്റ്റര്‍വരെയുള്ള 40 ദിവസത്തെ നൊമ്പ് ) .... മതപരമായതും അല്ലാത്തതുമായ ആളുകള്‍ കൂടുന്ന എല്ലാ ചടങ്ങുകളും ആചാരങ്ങള്‍ക്കും സൗത്ത് ആഫ്രിക്ക.

കര്‍ഫ്യൂ നിയമങ്ങള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കയിലെ ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തന്നെ നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ഇന്നലെ - ഞായറാഴ്ച - വൈകുന്നേരം രാജ്യത്തെ രണ്ടാമത്തെ മരണം രാജ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോവിഡ്-19 സ്ഥിരീകരിച്ച 74 കാരനാണ് ഇന്നലെ മരണപ്പെട്ടത്. രാജ്യത്ത് ഇതുവരെ 1280 കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി സ്വെലി മ്കിസെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇസ്രയേല്‍ ജനത ഇപ്പോള്‍ പുറത്തു പോങ്ങുന്നത് മാലിന്യം ഉപേക്ഷിക്കാനും.... മാത്രം!

പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മാലിന്യങ്ങള്‍ ഉപേക്ഷിക്കാനും മാത്രമാണ് ഞങ്ങള്‍ ഇപ്പോള്‍ പുറത്തു പോകുന്നതെന്നാണ് ഇസ്രയേലിലെ ജറുസലേമില്‍ ജെനറ്റിക് ജീനിയോളജി കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്‍ളോസ് എം കോളിന പറഞ്ഞു. മാര്‍ച്ച് രണ്ടു മുതല്‍ ഹോം അറ്റ് വര്‍ക്കിലാണ് രാജ്യം. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും ഗ്രോസറി സ്‌റ്റോറുകളും മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്.... മാര്‍ച്ച് മുപ്പത് മുതല്‍ ഒരു ഓഫീസിലെ 15 ജീവനക്കാര്‍ക്ക് ജോലിക്ക് പോകാനാവും.
പൊതുഗതാഗത സൗകര്യങ്ങള്‍ വലിയ തോതില്‍ കുറച്ചു... ലഭ്യമായ ഗതാഗത സൗകര്യങ്ങള്‍ വളരെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാര്‍ക്ക് ബസ്സുകളുടെ പിറകിലൂടെ മാത്രമെ കയറാന്‍ അനുവദിക്കുകയുള്ളു. യാത്രക്കാര്‍ക്ക് ഡ്രൈവറുമായി ഇടപയകനാവാത്ത രീതിയില്‍ ഡ്രൈവറെ യാത്രക്കാരില്‍ നിന്നും ഐസൊലേറ്റ് ചെയ്താണ് ഇരുത്തിയിരിക്കുന്നത്. ഇതുവരെ രാജ്യത്ത് 4247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 15 രോഗം മൂലം മരണപ്പെട്ടു. 132 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്തെ നിയന്ത്രണങ്ങള്‍ ലംഘിക്കുകയൊ പുറത്തു പോകുകയൊ 10 പേരില്‍ കൂടുതല്‍ പേരുകള്‍ പ്രാര്‍ത്ഥന നടത്തുകയൊ ചെയ്താല്‍ 1200 യൂറോ പിഴ ചുമത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറസ്സായ സ്ഥലത്ത് പ്രാര്‍ത്ഥന നടത്തുന്നതിന് വ്യക്തികള്‍ക്കിടയില്‍ രണ്ടു മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനയുമുണ്ട്.

ഗ്രോസറി കടയിലേക്ക് വീട്ടില്‍ നിന്ന് 100 മീറ്ററില്‍ അധികം ദൂരമുണ്ടെങ്കില്‍ മാത്രമെ വളര്‍ത്തു നായയെ കൂടെ കൂട്ടാനാവു.. ഒന്നില്‍ കൂടുതല്‍ യാത്രക്കാരുമായി കാര്‍ ഡ്രൈവ് ചെയ്യുന്നതിന് വിലക്കുണ്ട്.. അതിന് തന്നെ മന്ത്രാലയത്തിന്റെയൊ കമ്പനിയുടെയൊ അനുമതി പത്രവും വാങ്ങണം...







ഗസലിന്റെ ഈണവും ഊദിന്റെ സുഗന്ധവുമുള്ള നിസാമുദ്ദീന്‍ ബസ്തി...



രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഓരോ ഇഞ്ചിലും ചരിത്രം സുഖ സുശുപ്തി പൂണ്ട് കിടക്കുകയാണ്, എല്ലാം നൂറുക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യവും പേറി.

ദക്ഷിണ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ഏരിയ ചരിത്രത്തിന്റെ പടനിലമാണ്... സൂഫി പണ്ഡിതനായിരുന്ന ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ എന്ന പേരില്‍ അറിയപ്പെടുന്ന സയ്യിദ് മുഹമ്മദ് നിസാമുദ്ദീന്‍, അദ്ദേഹത്തിന്റെ ശിഷ്യനും കവിയുമായിരുന്ന അമീര്‍ ഖുസ്രു എന്ന അബുല്‍ ഹസന്‍ യമീനുദ്ദീന്‍ ഖുസ്രു, മുഖള്‍ ചക്രവര്‍ത്തിയായിരുന്ന മസീറുദ്ദീന്‍ മുഹമ്മദ് ഹുമയൂണ്‍, അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലെ പ്രധാനപ്പെട്ട ഒമ്പത് ദിവാന്‍മാരില്‍ (നവരത്‌ന) ഒരാളും കവിയുമായിരുന്ന അബ്ദുല്‍ റഹീം ഖാനെ ഖാനാന്‍, പ്രമുഖ ഉര്‍ദു, പേര്‍ഷ്യന്‍ കവിയായിരുന്ന മിര്‍സ ഗാലിബ് എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന മിര്‍സ അസദുള്ള ബേഗ് ഖാന്‍ മുതല്‍ പാശ്ചാത്യ സൂഫിസത്തിന്റെ ഗുരുവായി അറിയപ്പെടുന്ന ഇനായത്ത് റഹ്മത്ത് ഖാന്‍ പത്താന്‍ എന്ന ഇനായത്ത് ഖാന്‍ വരെയുള്ളവരുടെ അന്ത്യ വിശ്രമ ഭൂമിയാണ് നിസാമുദ്ദീന്‍...

64 പില്ലറുകളുള്ള ചൗസഠ് ഖംബാ, 12 പില്ലറുകളുള്ള ബാരാ ഖംബാ, സബ്‌സ് ബുര്‍ജ് തുടങ്ങിയ ചരിത്ര പ്രധാനമായ നിരവധി ശവകൂടീരങ്ങളും നിറഞ്ഞതാണ് ദേശീയ പാത രണ്ടിന്റെ (ഡല്‍ഹി-ഹൗറ) ഭാഗമായ ഡല്‍ഹിയിലെ മഥുര റോഡിന്റെ നിസാമുദ്ദീന്‍ ഏരിയയിലെ ഇരു ഭാഗവും...




സൗദി അറേബ്യയിലെ മക്ക കഴിഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള, സമ്പന്നരും ദരിദ്രരും അടക്കമുള്ളവര്‍ ഒരു പോലെ ഒരുമിച്ച് കൂടുന്ന അപൂര്‍വ്വ സ്ഥലങ്ങളില്‍ ഒന്നാണിത്... ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കാല്‍നടയായി എത്താവുന്ന ദൂരം..

ലോക സൂഫിസത്തിന്റെ 'മക്ക'യായി അറിയപ്പെടുന്ന ഇവിടെ തന്നെയാണ് തബ്ഃലീഗ് ജമാഅത്തിന്റെ 'ആലമി മര്‍ക്കസ് ' (ആലം, ആലമി എന്ന അറബി, ഉര്‍ദു പദത്തിന് ലോകം എന്നും മര്‍ക്കസ് എന്നതിന് കേന്ദ്രം എന്നുമാണ് അര്‍ത്ഥം) എന്ന് അവര്‍ പറയുന്ന ബഗ്ലെ വാലി മസ്ജിദും സ്ഥിതി ചെയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന തെരുവാണ് നിസാമുദ്ദീന്‍ ബസ്തി എന്നറിയപ്പെടുന്ന ഈ ഗല്ലികള്‍. മുസ്ലിംകള്‍ക്കിടയിലെ വ്യത്യസ്ഥമായ രണ്ടു ചിന്താധാരകളാണ് ഈ തെരുവുകളില്‍ നമുക്ക് കാണാനാവുക.

വെട്ടിയൊതുക്കാത്ത നീളന്‍ താടിയും നീണ്ട പൈജാമയും ഞെരിയാണിക്ക് മുകളില്‍ അവസാനിക്കുന്ന കുര്‍ത്തയും ധരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തബ്ഃലീഗ് പ്രവര്‍ത്തനവുമായി എത്തിയവര്‍ ഒരു ഭാഗത്ത്. ഭൗതീകമായി ചിന്തകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കാതെ, മുസ്ലിംകള്‍ക്കിടയില്‍ ഇസ്ലാമിക സംസ്‌കരണത്തിന് മാത്രം പ്രാധാന്യം നല്‍കുകയാണിവര്‍. സംഗീതവും കലയും അടക്കം ഒരു തരത്തിലുള്ള വിനോദ പ്രവര്‍ത്തനത്തിനും ഇവിടെ ഇവര്‍ക്കിടയില്‍ സ്ഥാനമില്ല. ആത്മീയ കാര്യങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്ന ഒരു വിഭാഗം.




അതേസമയം, മറുവശത്ത് ആലമി മര്‍ക്കസില്‍ നിന്നും 200 മീറ്റര്‍ അകലെ, ഗസലായും ഖവാലിയായും സംഗീത ഉപകരണങ്ങള്‍ നില്‍ക്കാതെ സ്‌നേഹവും സന്താപവും ഒഴുക്കുകയാണ്. നിസാമുദ്ദീന്‍ ഔലിയയും അദ്ദേഹത്തിന്റെ ശിഷ്യനായ ഉമര്‍ ഖുസ്രുവും അന്ത്യ വിശ്രമം കൊള്ളുന്ന നിസാമുദ്ദീന്‍ ദര്‍ഗയിലെത്തുന്നവരും ആത്മീയത തേടി തന്നെയാണ് എത്തുന്നത്. ഒരിടത്ത് സംഗീതവും പ്രാര്‍ത്ഥനകളും മറ്റൊരിടത്ത് സംസ്‌കരണവും ആരാധനകളും എന്ന വ്യത്യാസം മാത്രം. ദര്‍ഗകളും ശവ കുടീരങ്ങളും കെട്ടിപ്പൊക്കുന്നതിനും അവിടെ പോയി പ്രാര്‍ത്ഥനകള്‍ നടത്തുകയും ചെയ്യുന്നതിന് ഇസ്ലാമികമായി അടിസ്ഥാനമില്ലെന്ന് വിശ്വസിക്കുന്ന വിഭാഗമാണ് തബ്ഃലീഗ് ജമാഅത്തുകാര്‍..




ലോകത്തിന്റെ നാനാ ദേശങ്ങളില്‍ നിന്നെത്തുന്ന സന്ദര്‍ശകരാണ് നിസാമുദ്ദീന്‍ ബസ്തിയിലെ ഗല്ലികളെ 24 മണിക്കൂറും സജീവമാക്കുന്നത്. ഊദിന്റെ സുഗന്ധവും ഗസലിന്റെ ഈണവും വിവിധങ്ങളായ മുഗള്‍ വിഭവങ്ങളുടെ മണവും ഒത്തു ചേര്‍ന്ന ഈ ഗല്ലികളില്‍ ആയിരങ്ങളാണ് ഉപജീവനം കണ്ടെത്തുന്നത്. സന്ദര്‍ശകര്‍ക്കും ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്ഷണ പ്രേമികള്‍ക്കുമായി രാത്രി പുലരുവോളം തുറന്നു കിടക്കുന്ന ഭക്ഷണ ശാലകളും തെരുവ് കച്ചവടങ്ങളും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഡല്‍ഹിയില്‍ മുഗള്‍ ഭക്ഷണങ്ങള്‍ക്ക് പ്രസിദ്ധമായ കരീംസ് ഹോട്ടല്‍ മുതല്‍ തെരുവ് ഭക്ഷണ ശാലകള്‍ വരെ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സ്വാദുകളാണ് തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്നത്.




വ്യാഴാഴ്ചകളില്‍ നിസാമുദ്ദീനിലെ ഗല്ലികളില്‍ അസാധാരണമായ തിരക്കാണ് അനുഭവപ്പെടുക. അന്നാണ്, നിസാമുദ്ദീന്‍ ദര്‍ഗയില്‍ ഖവാലി നടക്കുന്നത്. ഈ ദിവസങ്ങളില്‍ ജാതി മത ഭേദമന്യേ നൂറു കണക്കിന് ആളുകളാണ് ദര്‍ഗയില്‍ എത്തുന്നത്. നിസാമുദ്ദീന്‍ ഔലിയയുടെ ദര്‍ഗയുടെ സമീപത്ത് തന്നെയാണ് അമീര്‍ ഖുസ്രുവിന്റൈ ഭൗതീക ശരീരവും മറവ് ചെയ്തിരിക്കുന്നത്.




ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫികളുടെ ഭക്തിനിര്‍ഭരമായ സംഗീത രൂപമായ ഖവ്വാലിയുടെ പിതാവായി അറിയപ്പെടുന്ന അമീര്‍ ഖുസ്രുവിന്റെ വരികളാണ് പുതിയ കാലത്തെ വിവിധ ഖവ്വാലി ഗായകര്‍ ഇവിടെ വന്ന് ആലപിക്കുന്നത്. നിസാമുദ്ദീന്‍ ഔലിയയുടെ സദസ്സില്‍ അമീര്‍ ഖുസ്രു ഗസലുകളും ഖവ്വാലികളും അവതരിപ്പിച്ചതിന്റെ തുടര്‍ച്ച എന്നോണമാണ് ഇപ്പോഴും ഈ രീതി തുടര്‍ന്നുവരുന്നത്.




' സിഹാലെ മിസ്‌കീന്‍ മകുന്‍ തഖാഫുല്‍ ദുരായെ നൈനാന്‍ ബനയെ ബതിയാന്‍'... എന്ന് തുടങ്ങുന്ന, ദരിദ്രരുടെ അവസ്ഥയെ കുറിച്ചുള്ള ഉര്‍ദു ഗസല്‍ അമീര്‍ ഖുസ്രു ആദ്യ കാലങ്ങളില്‍ എഴുതിയതായാണ് കരുതപ്പെടുന്നത്. തബല, സിതാര്‍ എന്നീ സംഗീതോപകരണങ്ങള്‍ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളാണ്.




മുഗള്‍ സാമ്രാജ്യത്തിന്റെ അവസാന കാലങ്ങളില്‍ ജീവിച്ചിരുന്ന പ്രമുഖ പേര്‍ഷ്യന്‍, ഉര്‍ദു കവിയായിരുന്ന മിര്‍സാ ഗാലിബിന്റ ശവകുടീരവും ഗാലിബ് അക്കാദമിയും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പല പ്രാദേശിക കവികളും എല്ലാ വൈകുന്നേരങ്ങളിലും ഈ അക്കാദമിയില്‍ ഒരുമിച്ച് കൂടി അവരുടെ കൃതികള്‍ പാരായണം ചെയ്യുന്നു.




ചൗസാഠ് ഖംബാ


1623-24 കാലയളവില്‍ നിര്‍മിച്ച ചൗസാഠ് ഖംബാ - ചൗസാഠ് എന്നാല്‍ ഉര്‍ദുവില്‍ 64 എന്നാണ് അര്‍ത്ഥം, ഖംബാ എന്നാല്‍ തൂണുകള്‍ എന്നും.

മുഗള്‍ ചക്രവര്‍ത്തിമാരായ അക്ബറിന്റെയും ജഹാംഗീറിന്റെയും കൊട്ടാരങ്ങളില്‍ പ്രമുഖരില്‍ ഒരാളായിരുന്ന അക്ബറിന്റെ വളര്‍ത്തു സഹോദരന്‍ മിര്‍സ് അസീസ് കോകയാണ് ജഹാംഗീറിന്റെ ഭരണകാലത്ത് ഇത് നിര്‍മ്മിച്ചത്.

മുഗള്‍ കാലഘട്ടത്തിലെ നൂതനമായ വാസ്തുവിദ്യാ ശൈലിയിലുള്ള ഒരു ഹാളായിട്ടാണ് ചൗസാഠ് ഖംബാ സ്മാരകം തുടക്കത്തില്‍ നിര്‍മ്മിച്ചത്. പിന്നീട് ഇത് ഒരു ശവകുടീരമാക്കി മാറ്റുകയായിരുന്നു. പൂര്‍ണ്ണമായും വെളുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച ചതുര ഘടനയാണിതിന്. ഇരുപത്തിയഞ്ച് സത്ംഭങ്ങളെ താങ്ങിനിര്‍ത്തുന്ന 64 തൂണുകളായാണ് ഇതിന്റെ നിര്‍മ്മാണ ഘടന.




ബാരാഖംബാ

14ാം നൂറ്റാണ്ടില്‍ തുക്ലക് ഭരണ കാലത്ത് നിര്‍മ്മിച്ചതാണ് ഈ ചരിത്ര സ്മാരകം. പേരു പോലെ 12 (ബാര എന്നാല്‍ 12 ) തൂണുകളിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അജ്ഞാതനായ ഒരു ഉന്നത വ്യക്തിയുടെ ശവകുടീരമാണ് ബാരാ ഖംബാ സ്മാരകം. പന്ത്രണ്ട് തൂണുകളുള്ള ഈ സ്മാരകത്തിന്റെ ഓരോ ഭാഗത്തും മൂന്ന് കമാനങ്ങള്‍ ഉണ്ട്. മധ്യത്തിലായി ഒരു വലിയ താഴികക്കുടവും നാലു മൂലകളിലായി നാലു ചെറിയ താഴികക്കുടങ്ങളും അടങ്ങിയതാണ് ഇതിന്റെ നിര്‍മ്മാണ രീതി.




സബ്‌സ് ബുര്‍ജ്

എട്ട് വശങ്ങളുള്ള രീതിയില്‍ മഥുര റോഡില്‍ ഹുമയൂണ്‍ ടോമ്പിന് സമീപത്തായിട്ടാണ് സ്ബ്‌സ് ബുര്‍ജ് സ്ഥിതി ചെയ്യുന്നത്. എ.ഡി 1626ല്‍ മരണപ്പെട്ട ഫഹീം ഖാന്‍ എന്ന മുഗള്‍ ഭരണകൂടത്തിലെ ഒരു പരിചാരകന്റെ ശവകുടീരമാണിതെന്നാണ് ചില ചരിത്രക്കാരന്‍മാര്‍ പറയുന്നത്. സബ്‌സ് ബുര്‍ജ് എന്ന വാക്കിന് പച്ച സ്തൂഭം എന്നാണ് അര്‍ത്ഥം. എന്നാല്‍, ഇതിന്റെ സ്തൂഭത്തിന് നീല ടൈല്‍സുകളാണ് പതിച്ചിരിക്കുന്നത്.




അബ്ദുല്‍ റഹീം ഖാനേ ഖാനാന്‍ ശവകുടീരം

മുഗള്‍ കാലഘട്ടത്തിലെ രാജ്യതന്ത്രജ്ഞനും പണ്ഡിതനും കവിയുമായിരുന്നു അബ്ദുല്‍ റഹിം ഖാനെ ഖാനാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത് നിസമുദ്ദീന്‍ ഈസ്റ്റിലാണ്. റെയില്‍ വേ സ്റ്റേഷനില്‍ നിന്നും നിസമുദ്ദീന്‍ വെസ്റ്റിലേക്കുള്ള യാത്രയില്‍ ഇടതു വശത്തായി ആദ്യം കാണുന്നത് ഈ സ്മാരകമാണ്.




വിശ്വാസ വ്യവസ്ഥ

ഇവിടെ നിസാമുദ്ദീന്‍ ഒരു വ്യക്തിയുടെ പേരല്ല, ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു പ്രദേശവുമല്ല, ഒരു പ്രത്യേക സംസ്‌കാരമൊ അല്ല. നിരവധി സഞ്ചാരികളും സൂഫികളും ഭക്തരും ഭക്തി പൂര്‍വ്വം താലോലിക്കുന്ന അവരവരുടേതായ ചില വ്യവസ്ഥകളാണ്. വിശ്വാസ വ്യവസ്ഥ എന്നാണ് നിസാമുദ്ദീന്‍ എന്ന വാക്കിന് അര്‍ത്ഥം. നിസാമുദ്ദീന്‍ അസാധാരണമായ നിരവധി കവികള്‍ക്കാണ് ജന്മം നല്‍കിയിരിക്കുന്നത്. അവരെ ഭയ ഭക്തി ബഹുമാനത്തോടെ ആദരിക്കുന്ന കുറെ മനുഷ്യരും അവരുടെ ഓരം പറ്റി ജീവിക്കുന്ന മറ്റു കുറേ ജന്മകളുമാണ് ഈ ഗല്ലികളെ സമ്പന്നമാക്കുന്നത്.




700 വര്‍ഷത്തിലേറെ പഴക്കമുള്ള സമ്പന്നമായ സാംസ്‌കാരിക പൈതൃകമാണ് നിസാമുദ്ദീനുള്ളത്. ആ പൈതൃകം ഉപയോഗപ്പെടുത്തിയാണ് ഇവിടത്തെ ജനങ്ങള്‍ ഇന്നും ജീവിക്കുന്നത്. നിസാമുദ്ദീന്റെ പൈതൃകം അവിടത്തെ ചരിത്ര സ്മാരകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. അവിടത്തെ ഭക്ഷണം, സംസ്‌കാരം, ജീവിത രീതി, സംഗീതം, ഖവ്വാലി എന്നിവ എല്ലാം അടങ്ങുന്നതാണ്.


Sunday, April 26, 2020

कोरोना बीमारी और सरकार की तैयारी रैपिड टेस्ट किट की ही टेस्ट होगी



۝सुनील कुमार
‘‘देष में दवा से लेकर राषन तक पर्याप्त भंडार है।
सप्लाई चैन की बाधाएं लगातार दूर की जा रही है।’’

- नरेन्द्र मोदी, 14 अप्रैल, 2020

दुनिया भर में कोरोना मरीजों की संख्या तेजी से बढ़ रही है। दुनिया भर में 25 अप्रैल, 2020 तक 2,832,520 लोग संक्रमित हो चुके हैं जिनमें से 1,97,343 की मृत्यु हो चुकी हैं और 8,07,040 ठीक हो चुके हैं। भारत में मरीजों की संख्या लगातार बढ़ रही है; अभी तक 24,530 लोग कोरोना से संक्रमित हो चुके हैं जिनमें से 780 की मृत्यु हुई हैं और 5,498 मरीज ठीक हुए हैं। 30 जनवरी को कोरोना से संक्रमित पहला मरीज मिला और 12 मार्च को कोरोना से पहली मृत्यु भारत में हुई। भारत में 10 हजार मरीजों की संख्या पहुंचने में 73 दिन लगा वहीं 10 से बीस हजार होने में मात्र 8 दिन लगे। 20 हजार तक के मरीजों की संख्या में देखा जाये तो भारत में मृत्यु दर अमेरिका और चीन से भी ज्यादा है।  20 हजार कोरोना के मरीज अमेरीका में थे तो वहां मृत्यु दर 1.6, चीन में 2.1 थी और भारत में मृत्यु दर 3.2 है। जर्मन शोधकर्ताओं के अनुसार 6 अप्रैल तक भारत में 1,36,000 कोरोना से संक्रमित मरीज हो चुके हैं। इस स्थिति में हम इसको कम्युनिटी ट्रांसमिशन भी कह सकते हैं, जिसका रूप हमें जहांगीरपुरी के दो ब्लॉकां में देखने को मिला है। कई पुलिसकर्मी  ड्युटी के दौरान कोरोना संक्रमण के शिकार हो गए हैं लेकिन भारत अभी भी इसको कम्युनिटी ट्रांसमिशन नहीं मानता है।
इसकी भयावहता का पता इसी से चलता है कि दुनिया का सुपर पॉवर अमेरिका कहता है कि कोरोना से हम अगर 1.5-2.0 लाख मृत्यु पर रोक सके तो भी हम सफल माने जायेंगे। यह हालत तब उभरी है जब तीन माह पहले  चीन में इस बीमारी के घातक परिणाम देखने को मिल चुके थे। जब यह बीमारी चीन तक ही सीमित थी, विश्व स्वास्थ्य संगठन की दक्षिण-पूर्व एशिया के क्षेत्रीय डायरेक्टर पूनम खेत्रपाल ने भारत के स्वास्थ्य मंत्री को तीन बार पत्र लिखकर कोरोना से निपटने के लिए जरूरी कदम उठाने को कहा था। भारत सरकार ने करोना के खतरे को देखते हुए डॉ. हर्ष वर्धन की अध्यक्षता में ग्रुप ऑफ मिनिस्टर्स (जीओएम) बनाया है, जिसकी पहली बैठक 3 फरवरी को हुई, जिसमें सभी सम्बंधित मंत्रालयों के सचिव भी उपस्थित थे। इस बैठक में केरल में पाए गए पहले कोरोना के मरीज पर चर्चा हुई और भारत सरकार को क्या करना चाहिए इसका जिक्र भी हुआ। 25 फरवरी, 2020 को इटली में 11 मौतें हो चुकी थीं तो भारत सरकार के विदेश व्यापार निदेशालय ने प्रतिबंध में और ढील दी गई और नए आइटमों के निर्यात की अनुमति दी गई। 27 फरवरी को विश्व स्वास्थ्य संगठन ने कहा था कि कई देशों में पीपीई की सप्लाई बाधित हो सकती है उसके बावजूद नियमों में बदलाव करके पीपीई किटें निर्यात की जाती रही हैं। भारत के प्रधानमंत्री के सम्बोधन के बाद 19 मार्च, 2020 को भारत में बने पीपीई किट के निर्यात पर प्रतिबंध लगाया गया। स्थिति यह हो गई कि जनता कर्फ्यूके दिन ही जब शंख और घड़ियाल बजाये जा रहे थे उसी समय डॉ. राम मनोहर लोहिया इंस्ट्चि्युट, लखनऊ से उत्तर प्रदेश नर्सेज एसोसिएशन के प्रदेश महामंत्री सुजे सिंह ने लाइव प्रसारण करके अपनी समस्याओं को लोगों के बीच रखा। सुजे सिहं ने बताया कि ‘‘एन-95 मास्क नहीं है। प्लेन मास्क से मरीजों की देख भाल कर रहे हैं। हमें बेसिक चीजें नहीं दी जा रही हैं और कहा जा रहा है कि बोलिये मत। हमें पीपीई कीट नहीं मिल सकती क्या यह देश इतना गरीब हो गया है?’’ एनएमसीएच के डॉक्टरों ने प्रधानमंत्री कार्यालय, बिहार स्वास्थ्य विभाग और मुख्यमंत्री कार्यालय को पत्र लिखकर कहा था- ‘‘अस्पताल में पीपीई और एन-95 मास्क डॉक्टरों को नहीं मिल रहा है तो मरीजों को कहां से मिलेगा?’’ एम्स के रेजिडेंट डॉक्टर एसोसिएशन ने प्रधानमंत्री को पत्र लिखकर अपील की है कि सुरक्षा उपकरणों की कमी का मुद्दा उठाने वाले डॉक्टरों को परेशान न किया जाएं। हिन्दू राव के जूनियर रेजिडेंस डॉक्टर पीयूष पुष्कर सिंह ने 14 मार्च को सुरक्षा संसाधनों पर सवाल उठाया था जिसके कारण 15 अप्रैल को पीयूष सिंह को अनुशासनहीनता के आरोप में बर्खास्त कर दिया गया। इससे पहले 1 अप्रैल को चार कॉन्ट्रैक्चुअल डॉक्टरों ने हिन्दू राव से पीपीई किट मुहैया नहीं कराने के कारण इस्तीफा दे दिया था। फेडरेशन ऑफ रेजिडेंट डॉक्टर एसोशिएशन के अध्यक्ष डॉ. शिवजी देव बर्मन ने कहा है कि सभी स्वास्थ्यकर्मियों को बेहतरीन गुणवत्ता के सुरक्षा उपकरण उपलब्ध कराने होंगे। एम्स आरडीए के अध्यक्ष डॉ. आदर्श प्रताप सिंह ने एम्स के डायरेक्टर रणदीप गुलेरिया को भी पत्र लिख कर मांग की है कि ‘‘हर वक्त पीपीई की उपलब्धता को तय करे ताकि डॉक्टर और नर्सों को सुरक्षा मुहैया कराई जा सके। रेजिडेंट डॉक्टर एसोसिएशन के महासचिव डॉ. श्रीनिवासन राजकुमार का कहना है कि सुरक्षा उपकरणों की कमी का मुद्दा किसी से छिपा नहीं है। डॉ. राजकुमार कहते हैं कि शुक्रवार (3 अप्रैल, 2020) को  सुबह डॉक्टर और नर्सें ट्रेंनंग पर आए तो वे अपने मास्क लेकर आए थे। एम्स प्रशासन पीपीई के रियूज (दोबारा इस्तेमाल) करने का सुझाव दिया है जोकि हेल्थ मिनिस्ट्री की गाइडलाइन की अवहेलना है। देश के विभिन्न हिस्सों से डॉक्टरों, नर्सों ने सुरक्षा किट को लेकर सवाल उठाये हैं। इन स्वास्थ्यकर्मियों की चिंता जायज है, क्योंकि देश के कई अस्पतालों से डॉक्टरों, नर्सों की कोरोना से संक्रमित होने की खबरें आ रही हैं, जिनमें से कई लोगों कि जाने भी जा चुकी हैं। देश के कई हिस्सों से सैकड़ों की संख्या में डॉक्टर और नर्सों को क्वारंटाइन (एकांतवास) में जाने की खबरें आ रही हैं। पहले से ही भारत में करीब 6 लाख डॉक्टर और 20 लाख नर्सों की कमी है अगर डॉक्टर, नर्सें जो उपलब्ध हैं उनको भी क्वारंटाइन में जाना पड़ा तो मरीजों को कौन देखेगा?
स्थिति यह हो गई है कि हमें दूसरें देशों से महंगी पीपीई किट आयात करनी पड़ रही है। भारत सरकार ने विश्व स्वास्थ्य संगठन से दस लाख किट की मांग की है। भारत की दो कम्पनियों ने 40 हजार पीपीई किट सरकार को डोनेट किया था, जिसका परीक्षण ग्वालियर की डिफेंस रिसर्च ऐंड डिवेलपमेंट ऑर्गनाइजेशन (डीआरडीओ) की लैबोरेटरी में हुई, जो कि सुरक्षा के मापदंडों में खरा नहीं उतरा। लॉक डाउन के 10 दिन बाद 5 अप्रैल को चीन से 1.70 लाख पीपीई किट्स आई थी जिसमें 50 हजार डीआरडीओ की जांच में क्वालिटी पास नहीं कर पाई जिसके कारण सभी किटों के वितरण पर रोक लगा दी गई। भारत में प्रति दिन 1-1.25 लाख पीपीई किट की आवश्यकता है। जेएनएमसी के रेजिडेंट डॉक्टर एसोसिएशन (आरडीए) के अध्यक्ष बताते हैं कि ‘‘पिछले एक महिने से हम अलीगढ़ यूनिवर्सिटी से लेकर स्वास्थ्य मंत्रालय तक को चिट्ठियां लिख चुके हैं कि हमें पर्याप्त मात्रा में पीपीई किट उपलब्ध करवाया जाएं। कोरोना से लड़ने के लिए लॉकडाउन हो रहा है, वह बहुत अच्छा कदम है। लेकिन अगर सरकार इस लड़ाई में अपने योद्धाओं को हथियार (पीपीई किट) ही नहीं मुहैय्या करवाएगी तो हम कोरोना से लड़ाई कैसे जीतेंगे? इतना कहने के बाद अभी डॉक्टरों को मास्क मिलना तो शुरू हुए है लेकिन स्टॉक नहीं है। इसलिए हम आरडीए ने खुद से पैसा जुटाकर 150 पीपीई किट खरीद लिए है ताकि काम चलता रहे।’’ यही हालत बिहार में देखने को मिला जब डॉक्टर पीपीई किट के लिए सड़क पर चंदा मांग रहे थे। हिमाचल के सबसे बड़े मातृ एवं शिशु अस्पताल, केएनएच में मास्क की कमी के कारण 13 मार्च, 2020 को डॉक्टरों ने सिजेरियन करने से मना कर दिया। डॉक्टरों को कहा गया कि टोपी को ही मास्क की तरह प्रयोग करें जिससे डॉक्टर नाराज हो गये। अस्पताल प्रबंधन ने दर्जी से चार मास्क सिलवा कर दिया।
चीन इस तरह का व्यवहार भारत के साथ ही नहीं दुनिया के अन्य देशों के साथ कर रहा है। पाकिस्तान को जो मास्क बेचा वह भी खराब क्वालिटी का था। स्पेन के स्वास्थ्य मंत्री सैल्वाडोर इला ने कहा है कि 3456 करोड़ रू. में चीन से 950 वेंटिलेटर, 55 लाख टेस्टिंग किट्स, 1.1 करोड़ ग्लब्स और 50 करोड़ फेस मास्क खरीदे हैं। खराब क्वालिटी के होने के कारण 9,000 कोरोना टेस्ट किट चीन को लौटा दिया गया। चीन ने भी माना है कि स्पेन को बेची गई टेस्ट किट चीनी कम्पनी बायोइजी से खरीदा गया था। बायोइजी कम्पनी के पास कोरोना टेस्ट किट्स बनाने का लाइसेंस तक नहीं है। चीन प्रति दिन 11.6 करोड़ फेस मास्क बना रहा है जो कि उसकी क्षमता से 12 गुना ज्यादा है। भारत में किट्स चीन, जापान और कोरिया से मंगाये जा रहे हैं। यूरोप और अमेरिका ने किट्स का निर्यात बंद कर दिया है। सरकार ने ट्रेडर्स के जरिए 10 लाख पीपीई किट का ऑर्डर दिया है लेकिन ये सभी सूट्स चीन से आने हैं। सरकार ने एचएलएल को मई 2020 तक साढ़े सात लाख पीपीई, 60 लाख एन-95 मास्क और एक करोड़ तीन लाख प्लाई मास्क तैयार करने का ऑर्डर दिया है।
आईसीएमआर के एक वैज्ञानिक के अनुसार 25 मार्च को 10 लाख टेस्ट किट के लिए आवेदन मांगे गए थे। इतनी मात्रा के लिए किसी कम्पनी का आवेदन नहीं मिलने के बाद 28 मार्च को 5 लाख टेस्ट किट के लिए आवेदन मांगे गए, जिसमें चीन की कम्पनी को इस शर्त पर ठेका मिला कि ज्यादा से ज्यादा किट की आपूर्ति अप्रैल के पहले हफ्ते में होना चाहिए। इसी कम्पनी को 4 लाख किट का ऑर्डर तामिलनाडु सरकार ने भी दिया था। चीन की यह कम्पनी ने 9 अप्रैल को 2.5 लाख किट भारत को भेजने वाला था, जिसमें से 50 हजार तामिलनाडु जाना था। 2.5 लाख किट भारत की जगह कम्पनी ने अमेरिका भेज दिया। 15 अप्रैल को 6.5 लाख टेस्टिंग किट भारत आई। जिसमें से 50 हजार असम को भेजा गया बाकी प्रदेशों को 17 अप्रैल को किट दिया गया। 21 अप्रैल को राजस्थान सरकार ने इस कीट पर सवाल उठाया उसके बाद बाकी के राज्यों ने कहा कि इस किट से रिजल्ट 71 प्रतिशत तक गलत आ रहा है। आईसीएमआर ने इस किट से टेस्टिंग पर 22 और 23 अप्रैल दो दिन की रोक लगा दी। कोरोना की लड़ाई में पहले पीपीई किट ने धोखा दिया और बाद में टेस्टिंग किट ने। भारत के प्रधानमंत्री कहते हैं कि  देश में दवा का पर्याप्त भंडार है लेकिन देखा जा रहा है कि हम अपने सैनिकों (स्वास्थ्यकर्मियों) को बिना हथियार के ही बॉर्डर पर भेज दे रहे हैं लड़ने के लिए जिनमें उनकी जानें भी जा रही हैं। इस स्थिति में सवाल उठना लाजमी है कि जनवरी माह में कोरोना मरीज मिलने और विश्व स्वास्थ्य संगठन की चेतावनी के बावजूद कोरोना से लड़ने के लिए आवश्यक पीपीई किट का निर्यात क्यों होता रहा? आईसीएमआर के 22 मार्च को जारी किए गए दिशा निर्देशों के अनुसार कोरोना के संदिग्ध मरीजों की जांच और आइसोलेशन वार्ड में काम करने वाले सभी स्वास्थ्य कर्मचारियों को बचाव के लिए हाईड्रोक्सीक्लोरोक्वीन की निश्चित खुराक खाने की सलाह दी गई है। 25 मार्च को हाईड्रोक्सीक्लोरोक्वीन के निर्यात पर प्रतिबंध लगा दिया गया था लेकिन ट्रम्प के दबाव में आकर 7 अप्रैल को यह कहते हुए निर्यात को मंजूरी दे दी गई कि देश में पर्याप्त संख्या में यह दवा मौजूद है। जेएनएमसी के डॉ. कहते हैं कि हाईड्रोक्सीक्लोरोक्वीन भारत में बड़ी तादाद में उत्पादित होने के बावजूद जमीन पर काम कर रहे डॉक्टरों को यह दवा उपलब्ध नहीं है। ऐसा तो नहीं कि एक दिन हाईड्रोक्सीक्लोरोक्वीन दवा की भी कमी भारत में महसूस की जाएगी? 5 अप्रैल को जनसत्ता में छपी खबर के अनुसार सरकार ने 4 अप्रैल, 2020 को जांच किट (डायग्नॉस्टिक किट) के निर्यात पर प्रतिबंध लगाई!
सरकार लॉक डाउन करके कोरोना बीमारी से लड़ना चाहती है जबकि जरूरत है कि ज्यादा से ज्यादा लोगों की जांच की जाए। आईएसीएमआर की आंकड़ों के अनुसार 25 अप्रैल सुबह 9 बजे तक 5,79,957 लोगों का टेस्ट भारत में किया जा चुका है। जब कि कोरोना के मरीज मिले हुए 80 दिन से ज्यादा हो चुका है और लॉक डाउन का 32 दिन हो चुका है। सरकार का पूरा ध्यान कोरोना पर है जबकि देश में कोरोना के अलावा बहुत सी बीमारियों से लोग साल में मरते हैं। कोरोना वायरस से फैले संक्रमण ही ऐसी महामारी नहीं है जिसने लोगों की जिन्दगियां तबाह की है। सच्चाई है कि विश्व में स्वास्थ्य सुविधाओं के विकास और व्यवस्था के बावजूद हर साल लाखों लोग विभिन्न जानलेवा बीमारियों के शिकार हो जाते हैं। उदाहरणस्वरूप, 2017 के आकड़ों के अनुसार हमारे देश में हार्ट अटैक से 15,40,328, कैंसर से 1,65,424, फेफड़े की बीमारी से 9,58,596, इन्फ्लेंजा से 57,364, टीवी से 4,49,794, किडनी की बीमारी से 2,23,824 लोगों की मौतें हुई हैं।
जब भारत कोरोना बीमारी से जूझ रहा है और पूरा देश लॉकडाउन से गुजर रहा है तो राजधानी दिल्ली सहित देश के अन्य क्षेत्रों में लोगों की दूसरी बीमारियों से मौतें हो रही हैं, क्योंकि अधिकांश अस्पतालों के ओपीडी बंद कर दिए गए हैं। सोशल साईट पर दिखयये गए एक विडियो में एक महिला की मौत इसलिए हो जाती है कि राममनोहर लोहिया अस्पताल में उसकी भर्ती नहीं की जाती है। ऐसी ही कई विडियो सोशल साईट पर देखने को मिले हैं कि रोगी अस्पताल के बाहर तड़प रहा है, लेकिन स्वास्थ्यकर्मी उनके पास तक नहीं आ रहे हैं। एक विडियो करिश्मा वर्मा का वायरल हुआ है जो कि यूपी के जिला हरदोई, शाहाबाद की रहने वाली हैं। उनके पिता की मृत्यु इलाज के अभाव में 14 अप्रैल, 2020 को हुई। करिश्मा सवाल करती हैं कि ’’भारत के सभी अस्पताल कोरोना को देख रहे हैं क्या और बीमारियों का इलाज नहीं होगा, दूसरे बीमारी के मरीज को मरने देंगे? 14 अप्रैल को पेट में दर्द हुआ मेरे पिता को सरकारी अस्पताल लेकर गये, अस्पताल के बाहर वह तड़प रहे थे, कोई उनको देखने, छूने नहीं आया। फिर 108 नं. पर कॉल करके बुलाया और एक अस्पताल से दूसरे अस्पताल लेकर गई। प्राइवेट अस्पताल लेकर गई, प्राइवेट अस्पताल गेट नहीं खोल उसके बाद सरकारी अस्पताल लेकर गई वहां भी कोई नहीं देखा और जिला अस्पताल हरदोई में ट्रांसफर किया गया। वहां भी पेट दर्द से तड़पते रहे, पेट सूज रहा था वहां भी कोई डॉक्टर उनको छू नहीं रहा था। लखनऊ लेकर गये एम्बुलेंस से, केजीएमयू में एडमीट नहीं किया, कहा कि यहां केवल कोरोना के मरीज भर्ती होंगे। उनको ख्ून की कमी हो गई थी। लखनऊ के केसर बाग में बलरामपुर अस्पताल लेकर गये। वहां किसी तरह से एडमीट किया लेकिन कोई डॉक्टर देखने नहीं आया। बाद में डॉक्टर देखने आया तो हमारे पिता इस दुनिया से जा चुके थे।’’ करिश्मा कहती हैं कि इस विडियो को बनाने का मकसद यह है कि अब किसी के पापा नहीं मरें। मेरा एक भाई 15 साल और बहन 17 साल की है, मुझे उनको पालना है। मेरी मां पहले चली गई थी, अब पापा चले गये, हम उनको पालेंगे, मैं डरती नहीं।’’ करिश्मा वर्मा का यह विडियो बताता है कि स्वास्थ्यकर्मी कितने डरे हुए हैं कि मरीजों को छू तक नहीं रहे हैं। आखिर ऐसा क्यों हो रहा है? क्या उनके पास समुचित मात्रा में सुरक्षा उपकरण होते तो वे ऐसा करते?  क्या कोरोना की मौतें कम करने के लिए हम दूसरे मरीजों की जान के साथ खिलवाड़ कर रहे हैं?
कोरोना मरीजों की हालत
प्रतिभा गुप्ता जो कि जी ब्लॉक जहांगीरपुरी में रहती हैं, जहां पर कि कम्युनिटी ट्रांसमिशन के लक्षण दिखाई दे रहे हैं। प्रतिभा गुप्ता ने अपनी मां के साथ सोशल साईट पर एक विडियो के द्वारा मुख्यमंत्री, दिल्ली सरकार और प्रधानमंत्री भारत सरकार के नाम अपील जारी कर अपने पिता के लिए सहायता मांग रही हैं। उनके पिता 16 अप्रैल की रात दो बजे दो मिनट के लिए बेहोश हो गये तो उनको फोर्टिस अस्पताल शालीमार बाग ले गये, वहां पर डॉक्टर ने कोरोना का टेस्ट किया तो वह पॉजेटिव आया। प्रतिभा कहती हैं कि हमसे बिना पूछे पिता को एलएनजेपी अस्पताल में शिफ्ट कर दिया गया। 18 अप्रैल को शाम 8 बजे के करीब दो-तीन घंटे इंतजार करने के बाद उनको एडमिट किया गया। उसके बाद अगले दिन 9 बजे उनको ब्रेक फास्ट मिला, जबकि वह सुगर और ब्लड प्रेशर के मरीज हैं। 20 अप्रैल को सुबह 5 बजे उनका फोन आया कि उनको 102 डिग्री बुखार है। उन्होंने साथ के लोगां और नर्सेज को कहा लेकिन वहां कोई रिस्पांड नहीं कर रहा है। उन्हें बोला गया कि क्वारंटाइन के लिए नरेला लेकर जायेंगे, उसके लिए उन्होंने 9 घंटा इंतजार किया। रात में 1.30 बजे फोन आया कि अब देर हो गई है तो कल लेकर जायेंगे और हमें नहीं मिलने दिया गया, उनका वहां पर बिल्कुल केअर नहीं हो रहा है। वह फोन पर बोले कि हमको प्राइवेट अस्पताल लेकर चलो। वह बताई कि जो समाचार में दिखाया जा रहा है और जो ग्राउण्ड रियल्टी है, वह अलग है।
सोनू नागर, अहमदाबाद सिविल अस्पताल के बाहर 25 कोरोना मरीजों के साथ कई घंटों से खड़ी रही। सोनू नागर बताती हैं कि सुबह-सुबह उन लोगों को बताया गया कि टेस्ट कोरोना पॉजेटिव आया है उसके बाद लोग चिंता में कुछ खाये-पीये नहीं, इसमें कई बुजुर्ग लोग भी थे। उनको अस्पताल के दूसरे वार्ड में भर्ती करने के लिए कई घंटे तक भी कोई रिस्पांस नहीं मिला और वह बाहर गेट पर खड़े रहे तो उन्होंने सोशल साईट का सहारा लिया। क्या हम इसी तरह से कोरोना से जंग लड़ेंगे? लोगों से हम कब तक सोशल डिस्टेंस (सोशल नहीं फिजिकल डिस्टेंस होना चाहिए) की बात करते रहेंगे। उन 69 प्रतिशत लोगों के लिए यह डिस्टेंस क्या मायने रखता है जो कि एक से दो कमरे में पूरे परिवार के साथ रहते हैं?
शहादरा की ज्योति को राजीव गांधी अस्पताल के बाद मंडोली जेल में बने क्वारंटाइन सेंटर में रखा गया है। जब वह मंडोली जेल के क्वारंटाइन सेन्टर में आई और पंखा चलाया तो पूरा कमरा धूल से भर गया। जगह-जगह कबूतरों के पंख व बीट फैल गये। ज्योति ने एक और मरीज के साथ मिलकर कमरे की सफाई की। इस सेंटर पर रहने वाले सागर ने बताया कि वह 17 अप्रैल से यहां पर हैं उनके लिए चादर, हैंडवॉश तक नहीं है। कमरे में जगह-जगह मिट्टी है और कबूतरों के पंख पड़े हैं। क्या भारत में लॉक डाउन करके कोरोना महामारी से जंग लड़ा जा रहा है। इसका असर दवा कम्पनियों पर भी देखने को मिल रहा है जैसे कि एशिया की दवा बनाने का सबसे बड़ा केन्द्र हिमाचल प्रदेश की वदी में वोकहाट, यूएसवी फार्मा, सन फार्मास्युटिकल्स जैसी 50 बड़ी दवा कम्पनियों ने कारखाने 12 अप्रैल से बंद कर दिए हैं। एबॉट, ग्लेनमार्क फार्मा की तीन कम्पनियां 25-30 प्रतिशत क्षमता के साथ ही काम कर रही हैं। यूनिकेम लैबोरेटरीज के तीन प्लांटस और मैक्लियोड जैसी कम्पनियां 35-45 प्रतिशत क्षमता के साथ ही काम कर पा रही हैं। कोरोना टेस्ट के लिए नाक और मुंह दोनों से रेलोन के टुकड़े पर सैम्पल लिया जाता है लेकिन जेएनएमसी अस्पताल में रूई के टुकड़ों पर यह सेम्पल लिया जा रहा है। यही कारण है कि लॉक डाउन में भी करोना संक्रमित जिलों की संख्या बढ़ रही है। एक अप्रैल को 211 जिले कोरोना से प्रभावित थे 25 अप्रैल तक इनकी संख्या 429 हो गई।
भारत में स्वास्थ्य की स्थिति
वैश्विक स्वास्थ्य सुरक्षा सूचकांक में 195 देशों में भारत का 57 वां स्थान है। 10,296 लोगों पर एक सरकारी एलापैथिक डॉक्टर है। तेरह हजारों लोगों पर एक बेड है। 32,500 लोगों पर एक वेंटिलेटर है। यह स्थिति इसलिए है कि भारत अपने स्वास्थ्य में खर्च श्रीलंका और इंडोनेशिया जैसे देशों से भी कम करता है। भारत में  स्वास्थ्य की हालत पहले से ही बहुत बुरी स्थिति में था जिससे आम आदमी को इलाज नहीं मिलने के कारण असमय कॉल के ग्रास बन जाते थे। कोरोना बीमारी ने सरकार को भी यह मानने पर मजबूर कर दिया कि भारत की स्वास्थ्य की हालत अच्छी नहीं है। भारत को स्वास्थ्य सुविधाएं ठीक करने के लिए जीडीपी का कम से कम 5-6 प्रतिशत खर्च करना होगा।
हार्वड विश्वविद्यालय के स्वास्थ्य विभाग के डीन, मिशेल ए. विलियम्स के अनुसार ‘‘पिछले 30 वर्षों के दौरान महामारियों की सालाना संख्या लगभग तीन गुना हो गई है।  एक शोध के अनुसार ऐसा इसलिए हो रहा है, क्योंकि अब इंसान एक-दूसरे से ज्यादा संपर्क में रहने लगे हैं। जानवरों से भी हमारी नजदीकियां बीते सालों में बढ़ी है जो लगभग तीन-चौथाई नए संक्रामक रोगों के लिए जिम्मेदार है। इस सदी में इंसान पहले से ज्यादा अलग-अलग देशें में घूम रहा है।’’ कोरोना बीमारी जैसे कई फ्लू पहले भी हो चुके हैं और चीन में चार माह पहले यह बीमारी घातक रूप में सामने आ चुकी थी तो क्या सरकारों को कोरोना जैसी महामारियों के लिए के लिए वैक्सिन नहीं बनाया? इसके दो कारण हैं एक तो सरकार का आम आदमी का परवाह ही नहीं है कि वह जीयेंगे या मरेंगे दूसरी यह है कि क्या इस महामारी को और व्यापक बनाकर दवा कम्पनियां और सुरक्षा किट बनाने वाली कम्पनियों को मोटा मुनाफा कमाने का मौका देना चाहती है? हम देख सकते हैं कि पीपीई किट में किस तरह से चीन की कम्पनियां खराब गुणवत्ता वाले किट देकर भी कमाई कर रही हैं और उन पर रोक लगाना मुश्किल हो रहा है, क्योंकि हमारे पास और दूसरा कोई साधन नहीं है। हम देख रहे हैं कि भारत में लॉक डाउन के एक माह बाद भी कोरोना बीमारी से लड़ने की क्षमता लॉक डाउन के भरोसे ही है।

(लेखक सेंटर फॉर पॉलिसी रिसर्च, CPR, से जुड़े हैं)